ഈ സാഹചര്യത്തില്‍ നിയമലംഘനം നടന്നിട്ടുണ്ടോയെന്നാണ് മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ചത്. ഇരുവരും വാടക ഗര്‍ഭധാരണത്തിനു കാത്തിരിക്കേണ്ട കാലയളവ് പിന്നിട്ടെന്നാണ് കണ്ടെത്തല്‍. വിവാഹിതരായത് 2016-ലാണ് എന്നത് തെളിയിക്കുന്നതിന്‍റെ രേഖകളും നയന്‍ താര- വിഗ്നേഷ് ശിവനും അന്വേഷണ സംഘത്തിനുമുന്‍പില്‍ ഹാജരാക്കിയിരുന്നു.
വാടകഗര്‍ഭധാരണത്തിലൂടെ കുഞ്ഞുങ്ങള്‍ പിറന്ന സംഭവത്തില്‍ നിയമലംഘനം നടന്നിട്ടുണ്ടോയെന്നാണ് മെഡിക്കല്‍ ബോര്‍ഡ് ഇപ്പോള്‍ പരിശോധിക്കുന്നത്. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിനുശേഷവും കുട്ടികളുണ്ടായില്ലെങ്കില്‍ മാത്രമേ വാടക ഗര്‍ഭധാരണം നടത്താവൂ എന്നതടക്കമുള്ള കര്‍ശനവ്യവസ്ഥകളോടെ ഇക്കൊല്ലം നിയമം ഭേദഗതി ചെയ്തിരുന്നു.
ഴു വർഷത്തെ പ്രണയത്തിനു ശേഷമാണ് നയൻതാരയും വിഗ്നേഷ് ശിവനും വിവാഹം കഴിക്കുന്നത്. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. രാധിക ശരത്കുമാര്‍, സൂര്യ, ജ്യോതിക, വിജയ്, രജനികാന്ത്, ഷാരൂഖ് ഖാന്‍, ശരത് കുമാര്‍, കാര്‍ത്തി, ദിവ്യദര്‍ശിനി തുടങ്ങിവര്‍ക്കാണ് സിനിമാ മേഖലയില്‍ നിന്നും ക്ഷണം ലഭിച്ചത്.
തമിഴില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ കാലത്ത് താരം ചിമ്പുവുമായി പ്രണയത്തിലായിരുന്നു. ന്നീട് നടനും നൃത്തസംയോജകനുമായ പ്രഭുദേവയുമായി അടുപ്പത്തിലായതായും വാർത്തകൾ വന്നിരുന്നു. വിവാഹിതരാകാന്‍ വരെ തയ്യാറെടുത്തുവെങ്കിലും ആ ബന്ധവും പാതിവഴിയില്‍ മുറിഞ്ഞുപോയി. പ്രഭുദേവയുടെ ആദ്യ ഭാര്യ ലത നയന്താരക്കെതിരെ രംഗത്തെത്തിയിരുന്നു.